ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഈ കുട്ടികളെയും കൊണ്ട് എങ്ങോട്ടാണീ ലോകം പോകുന്നത്?



The State of the World's Children 2011 © UNICEF UK/2011     ആരാലും ശ്രദ്ധിക്കപ്പെടാതെ ചെറുപ്പത്തിലേ ദുരിതവും പേറി മരണത്തിലേക്കു നടക്കുന്ന ഈ കുട്ടികളെയും കൊണ്ട് എങ്ങോട്ടാണ് ഈ ലോകം പോകുന്നത്? ശാസ്ത്രവും സാങ്കേതിക വിദ്യയും വളരുകയും സുഖസൌകര്യങ്ങളും ആർഭാടങ്ങളും കുന്നുകൂടുകയും കോർപ്പറേറ്റുകളുടെ ആസ്തി ശതകോടികൾ മറികടക്കുകയും ചെയ്യുമ്പോൾ അതിനു വിപരീതമായ അനുപാതത്തിൽ വളരുന്ന ദാരിദ്ര്യത്തെ കുറിച്ചാണ് ഫെബ്രുവരി 25നു പ്രസിദ്ധീകരിച്ച യൂണിസെഫിന്റെ ഈ വർഷത്തെ ‘കുട്ടികളുടെ അവസ്ഥയെ കുറിച്ചുള്ള റിപ്പോർട്ട്‘ വ്യാകുലപ്പെടുന്നത്. കൌമാരക്കാരെ കുറിച്ചാണ് ഈ വർഷത്തെ റിപ്പോർട്ട്. വലിയൊരു വിഭാഗം കുട്ടികൾക്കും നല്ല വിദ്യാഭ്യാസമോ മരുന്നോ ജീവിതസൌകര്യങ്ങളോ ലഭ്യമല്ലത്രെ. 70 മില്യൻ കുട്ടികൾക്ക് സെക്കന്ററി വിദ്യാഭ്യാസം ലഭ്യമല്ല. പെൺകുട്ടികൾക്കാകട്ടെ ആൺകുട്ടികൾക്കു കിട്ടുന്ന വിദ്യാഭ്യാസസൌകര്യം പോലും കിട്ടുന്നില്ല. ലോകത്തുള്ള ആകെ കൌമാരക്കരിൽ പകുതിയോളം വരും ഇവർ. ഇതിൽ 88% കുട്ടിളും ജീവിക്കുന്നത് വികസ്വരരാജ്യങ്ങളിലാ‍ണ്. ഇവരെയും വെച്ചുകൊണ്ടാണ് ഈ രാജ്യങ്ങൾ വികസനത്തിന്റെ പടവുകൾ കയറേണ്ടത്. ശരിയായ വിദ്യാഭ്യാസം ലഭിക്കത്തതുകൊണ്ട് ഈ കുട്ടികൾ ജീവിതത്തിൽ പല വിധത്തിലുള്ള ചൂഷണങ്ങൾക്കും വിധേയമാകേണ്ടി വരികയും ചെയ്യുന്നു. മാത്രമല്ല വിദ്യാഭ്യാസത്തിലൂടെ ലഭിക്കേണ്ട സാങ്കേതിക പരിജ്നാനവും സ്കില്ലും ഇവർക്കു ലഭിക്കാതെ വരുന്നു. ഇത് ആ രാഷ്ട്രങ്ങളുടെ സാമ്പത്തിക വളർച്ചയെ ദോഷകരമായി ബധിക്കുകയും ചെയ്യും.

     ആവശ്യമായ ആരോഗ്യപരിരക്ഷയും ഇവർക്കു ലഭിക്കുന്നില്ല. അതു കൊണ്ടുതന്നെ ജീവിതത്തിന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ ദശകങ്ങളിൽ ഇവർ മരണത്തിനു കീഴടങ്ങുന്നു. 1998നും 2008നും ഇടയിൽ 15വയസ്സിനും 19വയസ്സിനും ഇടയിലുള്ള 81,000 കുട്ടികളാണ് ബ്രസീലിൽ മാത്രം മരണമടഞ്ഞത്. പുതിയതായി റിപ്പോർട്ടു ചെയ്യുന്ന HIV കേസുകളിൽ മൂന്നിലൊന്നും 15-24 പ്രായപരിധിയിൽ പെടുന്ന കുട്ടികളാണ്. വിദ്യാഭ്യാസം, വാക്സിനേഷൻ, ആരോഗ്യസംരക്ഷണ സൌകര്യങ്ങൾ എന്നിവയുടെ അപര്യാപ്തതയാണ് ഈ അവസ്ഥക്കു കാരണം. 18 വയസ്സിനു മുമ്പേ വിവാഹിതയാവുകയും അമ്മയാവുകയും ചെയ്യുന്ന പെൺകുട്ടികളുടെ എണ്ണം മൂന്നാം ലോകരാജ്യങ്ങളിൽ താരതമ്യേന കൂടുതലാണ്. ഗർഭാവസ്ഥയിലുള്ള മരണവും പ്രസവത്തിലുള്ള മരണവും ഈ രാജ്യങ്ങളിൽ തന്നെയാണ് കൂടുതലുള്ളത്. ശൈശവ വിവാഹം, നിർബ്ബന്ധിത തൊഴിലെടുപ്പിക്കൽ, ലൈംഗിക വ്യാപാരം എന്നിവക്കും ഈ കുട്ടികൾ കീഴടങ്ങേണ്ടി വരുന്നു.

    അസർബൈജാനെ പോലെ ചുരുക്കം ചില രാജ്യങ്ങളിലൊഴികെ പെൺകുട്ടികൾ ആൺകുട്ടികളെ അപേക്ഷിച്ച കൂടുതൽ പീഡനങ്ങൾക്ക് ഇരയാവുന്നുണ്ട്. ലോകസാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി 24 വയസ്സിൽ താഴെയുള്ള 81 ലക്ഷം പേർക്കാണ് തൊഴിൽ നഷ്ടമായത്. ഇത് ഭാവിയെ ദോഷകരമായി ബാധിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. അഞ്ചിലൊരാൾ വീതം മനസ്സികാസ്വാസ്ഥ്യങ്ങൾ അനുഭവിക്കുന്നവരാണ്.

     ഈ കുട്ടികളെയും വെച്ചുകൊണ്ടാണ് നമ്മൾ പുരോഗതിയെയും വികസനത്തെയും കുറിച്ചു പറയുന്നത്. ശതകോടീശ്വരന്മാരുടെ എണ്ണം കൂട്ടുന്നതും അവരുടെ ആസ്തി കൂട്ടുന്നതുമാണ് യഥാർത്ഥ വികസനമെന്ന നിയോലിബറൽ സങ്കല്പത്തിന്റെ പ്രയോക്താക്കളാണ് നമ്മുടെ ഭരണാധികാരികൾ. ദുരിതക്കയങ്ങളിൽ വീണു കിടക്കുന്ന ദരിദ്രലക്ഷങ്ങളെ പിടിച്ചുയർത്തണമെങ്കിൽ മറ്റിടങ്ങളിൽ കുന്നുകൂടിക്കിടക്കുന്ന സമ്പത്തിന്റെ കുറെ ഭാഗമെങ്കിലും പിടിച്ചെടുത്തുപയോഗിക്കേണ്ടി വരും. ഇത് എത്രത്തോളം സാധ്യമാകും? തൊഴിലുറപ്പു പദ്ധതിയിലൂടെ നൽകിയ ചെറിയ വേതനം പോലും വില കയറ്റി സ്വിസ് ബാങ്കിലേക്കൊഴുക്കുന്ന കാഴചയല്ലേ ഇന്ത്യയിലിപ്പോൾ കാണുന്നത്? വിദ്യാഭ്യാസത്തിനും ആരോഗ്യ സംരക്ഷണത്തിനും കൂടുതൽ തുക നീക്കി വെക്കണമെന്ന യൂണിസെഫിന്റെ നിർദ്ദേശം എത്ര രാജ്യങ്ങൾ സ്വീകരിക്കും? അനധിക്ര്‌ത നിക്ഷേപങ്ങളുടെ ചെറിയൊരു ഭാഗം പിടിച്ചെടുത്താൽ തന്നെ ഇതിനൊക്കെയുള്ള തുക ലഭിക്കില്ലേ? ഇന്ത്യൻ ഭരണകൂടം ഇതിനു തയ്യറാകുമോ? വ്യവസായികളുടെ പ്രാതിനിധ്യം കൂടിവരുന്ന പാർലമെന്റിൽ നിന്നും ഇനിയെന്താണു പ്രതീക്ഷിക്കാനുള്ളത്? 20 രൂപ പോലും വരുമാനമില്ലാത്ത കുടുംബങ്ങളിലെ കുട്ടികളെ കുറിച്ച് യൂനിസെഫിന് ഇനിയും റിപ്പോർട്ടുകളെഴുതാം.

അഭിപ്രായങ്ങള്‍

  1. നമുക്ക് കുട്ടികളുടെ കാര്യം നോക്കാന്‍ എവിടെ നേരം. 2ജി..... 3ജി.... അങ്ങനെ വികസിച്ചു കൊണ്ടിരിക്കുകയല്ലേ??????????

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിദ്യാഭ്യാസം ഇപ്പോഴും നമുക്ക് പ്രധാന വിഷയമല്ല.

കഴിഞ്ഞ രണ്ടാഴ്ചകളായി നമ്മുടെ വിദ്യാഭ്യാസത്തെ കുറിച്ചും നിലവാരത്തകർച്ചയെ കുറിച്ചും ഗംഭീരമായ ചർച്ചകൾ നടക്കുന്നുണ്ട് . ഇപ്പോൾ അവസാനിക്കാറായി . ഇനി അടുത്ത വർഷമായിരിക്കും ഇതുപോലെ കാണുക . വിമർശിക്കുന്നവരെല്ലാം തന്നെ വിദ്യാഭ്യാസരംഗം നന്നായി കാണാൻ ആഗ്രഹിക്കുന്നവരായിരിക്കും . അവർ ആഗ്രഹിക്കുന്ന രീതിയിൽ ഇതിനു മാറ്റം വരുന്നില്ല എന്നാണ് അവരുടെ പരാതി . എന്നാൽ ഇപ്പോൾ ഗുണകരമായ മാറ്റങ്ങളാണ് നടക്കുന്നത് എന്നവകാശപ്പെടുന്നവർക്കുമുണ്ട് പരാതി . ഇത്രയും പോരാ ഇനിയും കുറെ കൂടി മെച്ചപ്പെടാനുണ്ട് എന്നാണ് അവരുടെ ആവശ്യം . മാത്രമല്ല വിദ്യാഭാസരംഗത്തു നടക്കുന്ന ഗുണകരമല്ലാത്ത ചില മാറ്റങ്ങളെ കുറിച്ച് അവർ വ്യാകുലപ്പെടുന്നുമുണ്ട് . ഇതെല്ലാം നല്ലതു തന്നെ . ഇതിനപ്പുറം വിദ്യാഭ്യാസം എന്ന ഒരു വിഷയത്തെ കുറിച്ച് കുറെ കൂടി ഉറക്കെ ചിന്തിക്കണമെന്നു തോന്നുന്നു . ഇവിടെ വിദ്യാഭ്യാസം എന്നതു കൊണ്ടുദ്ദേശിച്ചത് പഠനനിലവാരമോ അദ്ധ്യാപകരുടെ നിലവാരമോ വിദ്യാലയത്തിലെ ഭൗതികസാഹചര്യങ്ങളോ അല്ല . വിദ്യാഭ്യാസം എന്ന ഒരു വിഷയത്തെ കുറിച്ചാണ് . ഗണിതം , ശാസ്ത്രം എന്നൊക്കെ പറയുന്നതു പോലെ ഒരു വിഷയം . ഇത് സർവ്വകലാശാലാ തലത്തിൽ പഠിച്ചവരാ...

വിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്ക്

     പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്കിനെ കുറിച്ച് കുറെ കാലമായി നമ്മൾ ചർച്ച ചെയ്തു തുടങ്ങിയിട്ട്. കൊഴിഞ്ഞു പോക്കിന് പലരും പല കാരണങ്ങളും പലപ്പോഴായി പറയാറുണ്ട്. കുട്ടികൾ അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ പോകുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ഒരു കൂട്ടർ പറയുമ്പോൾ അതല്ല ജനനനിരക്കിലുണ്ടാവുന്ന കുറവാണ് ഇതിനു കാരണം എന്നാണു മറ്റൊരു കൂട്ടർ പറയുന്നത്. ഈ രണ്ടു കാരണങ്ങളിലും സത്യമുണ്ട് എന്നാണ് എനിക്കു തോന്നുന്നത്. ജനന നിരക്കിൽ കുറവുണ്ട് എന്നു പറയുമ്പോൾ എത്ര കുറയുന്നു എന്ന് ആരും പറയുന്നില്ല. ജനന നിരക്കിലുണ്ടാവുന്ന കുറവിന് ആനുപാതികമായിട്ടാണോ സ്ക്കൂൾ പ്രവേശനത്തിലുണ്ടാവുന്ന കുറവ് എന്നറിയണമെങ്കിൽ ഓരോ വർഷവും സ്ക്കൂളിൽ ചേരേണ്ട കുട്ടികളുടെ എണ്ണം എത്രയാണ് എന്ന് അറിയാൻ കഴിയണം. ഓരോ കുട്ടിയും ജനിക്കുമ്പോൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. എന്നിട്ടും ഓരോ പഞ്ചായത്ത് അതിർത്തിയിലും എത്ര കുട്ടികൾ വീതം ഓരോ വർഷവും സ്ക്കൂളിൽ ചേരേണ്ടതുണ്ട് എന്ന് മുൻകൂട്ടി പറയുവാൻ നമുക്കാവുന്നില്ല. മാത്രമല്ല ജനനം രജിസ്റ്റർ ചെയ്യുന്നത് കുട്ടി ജനിച്ച പഞ്ചായത്തിലാണ്. അതായത് പ്രസവം നടന്ന ആശുപത്രി നിൽക്കുന്ന പഞ്ച...

കൊലക്കത്തിക്കിരയാവുന്ന ജനാധിപത്യം

" നാളത്തെ കേരളത്തിലെ " നാളത്തെ കേരളവും ആഗസ്റ്റ് പതിഞ്ചും എന്ന പോസ്റ്റ് വായിച്ചപ്പോൾ എനിക്കും ഒന്നു പോസ്റ്റണം എന്നു തോന്നി. അവിവേകം പൊറുക്കുക!!! 2003 ജൂൺ ലക്കം ആശയസമന്വയത്തിൽ പ്രസിദ്ധീകരിച്ചതാണ് ഈ ലേഖനം. ബ്ലോഗിൽ ഒരിക്കൽ കൂടി.... ****** *****      ജനാധിപത്യത്തെ തികച്ചും രാഷ്ട്രീയമായാണ് ഇത്രയും കാലം കൈകാര്യം ചെയ്തത്. ഒരു സംസ്കാരമായി ജനാധിപത്യത്തെ ഉൾക്കൊള്ളാൻ നമുക്കായിട്ടില്ല. ഫ്യൂഡൽ അവശിഷ്ട സംസ്കാരവും ജനാധിപത്യ ഭരണക്രമവും എന്നതാണ് നാം തുടർന്നു വരുന്ന രീതി. ഇങ്ങനെ പരസ്പരം യോജിക്കാത്തവയുടെ യോജിപ്പിന്റെ സ്വാഭാവിക അന്ത്യമാണ് ഇപ്പോൾ നാം കണ്ടുകൊണ്ടിരിക്കുന്നത്. ഈ പ്രകൃയക്ക് ആക്കം കൂട്ടുന്നതിനായുള്ള ജനാധിപത്യ വിരുദ്ധശക്തികളുടെ- മുതലാളിത്തവും വർഗ്ഗീയശക്തികളും- ബോധപൂർവ്വമായ ഇടപെടൽ അടുത്ത കാലത്തായി ഇന്ത്യയിൽ ശക്തിപ്പെട്ടു തുടങ്ങിയിട്ടുണ്ട്.      രാഷ്ട്രീയ സമരങ്ങളുടെ അരാഷ്ട്രീയവൽക്കരണവും വിശ്വാസ്യത നഷ്ടപ്പെടുത്തലും എല്ലാ പാർട്ടികളും സംഘടനകളും പ്രചരിപ്പിക്കൽ, ഏതു വ്യക്തിയും സ്വന്തം സാമ്പത്തിക ലാഭത്തെ ആസ്പദമാക്കി മാത്രമാണ് പ്രവർത്തിക്കുന്നത് എന്നുള്ള ...