ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സ്വാശ്രയമലമക്കാവ് അഥവാ സൈബർസർഗ്ഗാത്മകത



ജൂൺ അഞ്ചാം തിയ്യതി ഡോ.കൃഷ്ണദാസ് പത്തിയിൽ ഫെയ്സ്ബുക്കിൽ ഇട്ട ഒരു പോസ്റ്റിൽ നിന്നാണ് സ്വാശ്രയമലമൽക്കാവ് എന്ന ആശയം മുളപൊട്ടുന്നത്. വളരെ പെട്ടെന്നു തന്നെ അതിന്റെ തുടർപ്രവർത്തനങ്ങൾ തുടങ്ങുകയും വിശദമായ സാമൂഹ്യ-സാമ്പത്തിക സർവ്വേ വരെ കാര്യങ്ങൾ എത്തി നിൽക്കുകയും ചെയ്തിരിക്കുന്നു.

 ഒരു സൈബർ ഇടം എന്നു പറഞ്ഞാൽ യഥാർത്ഥത്തിൽ ഒരു പൊതു ഇടം തന്നെയാണ്. ഇതിൽ ചർച്ച ചെയ്യുന്നത് സാമൂഹ്യമായ കാര്യങ്ങൾ ആയിരിക്കുകയും ചെയ്യും. ഇതിന്റെ സ്ഥലപരമായ പരിമിതി (അഥവാ വിശാലത) മൂലം പ്രവർത്യുന്മുഖമായ പദ്ധതികൾ ഏറ്റെടുത്ത് നടത്തുന്നത് പലപ്പോഴും അസാദ്ധ്യമാവുകയും ചെയ്യാറുണ്ട്. കോഴിക്കോട് ഒരാൾക്ക് വീടുവെച്ചുകൊടുത്തതു പോലുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടെങ്കിൽ പോലും.

ഇതിനിടയിലാണ് തൃത്താല നിയോജകമണ്ഡത്തിന്റെ പരിധിയിൽ വരുന്നവർ മാത്രമടങ്ങുന്ന ഫെയ്സ്ബുക് കൂട്ടായ്മ--തൃത്താലപ്പെരുമ-- പുതിയ സാദ്ധ്യത കണ്ടെത്തുന്നത്. നാട്ടിലുള്ളവരും ഇല്ലാത്തവരും അവർക്കു സാധിക്കുന്ന രീതിയിൽ ഇതിൽ ഇടപെടുന്നു--സഹകരിക്കുന്നു എന്ന വാക്ക് ഞാൻ ബോധപൂർവ്വം ഒഴിവാക്കുന്നു.

സത്യത്തിൽ ഇത്തരമൊരു ആശയം അത്ര പുതുമയുള്ളതൊന്നുമല്ല. അമ്പലപ്പുഴയില്‍ പങ്കജാക്ഷക്കുറുപ്പ് അയല്‍ക്കൂട്ടം വഴിയും ജേക്കബ് വടക്കന്‍ചേരിയും അംബ്രോസും സ്വാശ്രയ വൈപ്പിന്‍ പ്രസ്ഥാനം വഴിയും മണലൂരിലെ ചെറുപ്പക്കാര്‍ ഗ്രാമാസൂത്രണം വഴിയും തുടങ്ങിവെച്ച സ്വാശ്രയ ഗ്രാമ പരീക്ഷണങ്ങൾ നമുക്കു മുമ്പിലുണ്ട്. ഒഞ്ചിയത്തെ ജനകീയ കുടിവെള്ളവിതരണ പദ്ധതി, കണ്ണൂരിലെ ഒരു പ്രദേശത്തെ സ്വാശ്രയ വൈദ്യുതി പദ്ധതി, തിരുവനന്തപുരം ജില്ലയിൽ നടന്ന കേന്ദ്രീകൃത ജനകീയ പൊതുവിതരണ പദ്ധതി, താനാളൂർ പഞ്ചായത്തിലെ പഞ്ചായത്ത് തല പത്രപ്രസിദ്ധീകരണം, വിദ്യാഭ്യാസമേഖലയിൽ കെ.ജെ.ബേബിയുടെയും സാരംഗ് ഗോപാലകൃഷ്ണന്റെയും പ്രവർത്തനങ്ങൾ പ്രവർത്തനങ്ങൾ എന്നിവ നമുക്കു മുമ്പിലുണ്ട്. ഇവയിൽ പലതും വലിയ പ്രതീക്ഷ നൽകിയെങ്കിലും ഇടക്കുവെച്ച് നിലച്ചു പോയി. എങ്കിലും ഇവ പകർന്നു നൽകിയ പാഠങ്ങൾ വളരെ വലുതാണ്. ആഗോള സാമ്പത്തികക്രമത്തിനെതിരായുള്ള ചെറിയ ചെറിയ ചെറുത്തു നിൽപുകൾ കൂടിയായിരുന്നു ഇവ.

ഇതു തന്നെയാണ് സ്വാശ്രയ മലമക്കാവിനെയും ശ്രദ്ധേയമാക്കുന്നത്. സമൂഹത്തിൽ ഏറ്റവും താഴെത്തട്ടിലുള്ളവരെ കണ്ടെത്തി അവർക്കു വേണ്ടി എന്തു ചെയ്യാൻ കഴിയും എന്നുള്ള ഒരന്വേഷണമാണ് ഇതിന്റെ അന്തസത്ത എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ഇത്രയേറെ വികസനത്തെ കുറിച്ചു പറയുമ്പോഴും ഇത്രയേറെ പൊതുമുതൽ വികസനത്തിന്റെ പേരിൽ ഒഴുക്കുമ്പോഴും ഇന്നും ദാരിദ്ര്യം പെരുകുകയും സമൂഹത്തിന്റെ അടിത്തട്ടിൽ കഴിയുന്നവരുടെ ജീവിതം ദുഃസഹമാവുകയും ചെയ്യുന്നു എന്ന യാഥാർത്ഥ്യം നിലനിൽക്കുന്നു. ഡോക്ടർ കൃഷ്ണദാസ് തന്റെ ഒരു പോസ്റ്റിൽ ഇങ്ങനെ പറയുന്നു: "ഒരു രൂപക്ക് അരി കിട്ടുന്നതു കൊണ്ട് പട്ടിണി ഇന്നില്ല എന്നു പറയാം. പക്ഷെ അരി മാത്രം മതിയോ? പാലും പയറും പഴവും അല്ലെങ്കിൽ മത്സ്യവും മുട്ടയും വേണ്ടെ?" ഒരു സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്നതിന്റെ അനുഭവം വെച്ച് സമൂഹത്തിൽ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന നല്ലൊരു വിഭാഗം ജനങ്ങളുണ്ട് എന്നദ്ദേഹം മറ്റൊരിടത്ത് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.

ഒരു ശരാശരി കേരളീയ ഗ്രാമത്തിന്റെ ഈ അവസ്ഥയിൽ നിന്നാണ് സ്വാശ്രയമലമക്കാവ് എന്ന അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ സർഗ്ഗാത്മക രാഷ്ട്രീയത്തിന്റെ പുതിയൊരു മുഖമായി ഇതിനെ കാണാം. നശീകരണ രാഷ്ട്രീയം ഏറെ ചർച്ച ചെയ്യപ്പെടുന്ന ഇക്കാലത്ത്  ഇങ്ങനെയുള്ള ഉണർവുകൾ സംവാദത്തിന്റെ വിശാലമായ ഇടങ്ങൾ കണ്ടെത്തേണ്ടതുണ്ട്.

ഇക്കാലത്ത് സ്വാശയം എന്ന വാക്ക് ഒരു സംവിധാനത്തിന്റെ ഉപയോക്താക്കളിൽ നിന്നു പണം കണ്ടെത്തി ആ സംവിധാനത്തെ നിലനിർത്തുക എന്ന അർത്ഥത്തിലാണ് ഉപയോഗിച്ചു വരുന്നത്. ഈ അവസരത്തിലാണ് സ്വാശ്രയം എന്ന വാക്ക് മലമക്കാവിന്റെ പൂർവ്വപ്രത്യയമായി വരുന്നത്. ഉപയോക്താക്കളെ പിഴിയാതെ അവർക്കു വേണ്ട സഹായം ചെയ്തു കൊടുക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഇവിടെ ഒരു വാക്കിനെ--ഒരു സംസ്കാരത്തെ--തിരിച്ചു പിടിക്കുക കൂടിയാണ് ചെയ്യുന്നത്. പുറമെ നിന്നുള്ളവരുടെ ഔദാര്യമല്ലാതെ, അവരുടെ കൂടി പങ്കാളിത്തത്തോടെ ഇത് നടത്തുമ്പോൾ അവരുടെ ആത്മവിശ്വാസത്തെ വളർത്തുക കൂടിയാണ് ചെയ്യുന്നത്.  തളിക്കുളം, താനാളൂർ പഞ്ചായത്തുകളുടെ വികസനം നിയന്ത്രിക്കാനുള്ള അവകാശം കോർപ്പറേറ്റുകൾക്ക് കൈമാറാനുള്ള തീരുമാനം നടപ്പിലാക്കാൻ പോകുന്ന വേളയിൽ അതല്ല ഇതാണ് യഥാർത്ഥ ബദൽ എന്നു പറഞ്ഞ് ഒരു കൂട്ടർ മുന്നോട്ടു വരുന്നതിന്റെ രാഷ്ട്രീയവും തിരിച്ചറിയേണ്ടതാണ്. (ഞാൻ രാഷ്ട്രീയം എന്നുപയോഗിക്കുന്നത് സങ്കുചിതമായ അർത്ഥത്തിലല്ല)

1931 മാർച്ച് 26ലെ യംഗ് ഇന്ത്യയിൽ ഗാന്ധിജി ഇങ്ങനെ എഴുതി: "എന്റെ സ്വപ്നത്തിലുള്ള സ്വരാജ് ദരിദ്രന്റെ സ്വരാജാണ്. ജീവിതാവശ്യങ്ങളെല്ലാം രാജകുമാരനും ധനവാനും അനുഭവിക്കുന്നതിനോടൊപ്പം നിങ്ങളും അനുഭവിക്കണം. അതുകൊണ്ട് അവർക്ക് അവരുടെ സൗധങ്ങളും മറ്റുമാവാമെന്നർത്ഥമില്ല. സുഖത്തിന് അതാവശ്യമുള്ളതല്ല. ഒരു ധനവാനു ലഭിക്കുന്ന എല്ലാ സാധാരണ ജീവിതസൗകര്യങ്ങളും നിങ്ങൾക്കും ലഭിച്ചേ തീരൂ. ആ സൗകര്യങ്ങൾ നിങ്ങൾക്കു വാഗ്ദാനം ചെയ്യപ്പെടാത്തിടത്തോളം കാലം സ്വരാജ് പൂർണ്ണസ്വരാജ് ആവുകയില്ലെന്ന കാര്യത്തിൽ എനിക്കു സംശയമില്ല."

അഭിപ്രായങ്ങള്‍

  1. ഇതൊരു സ്വപ്നമാണ്..
    നമ്മള്‍ കുറേ ആളുകള്‍ കൂടി കാണുനൊരു സ്വപ്നം..
    യാദാര്‍ത്ഥ്യത്തിലെക്കുള്ള വഴിയില്‍ മുള്ളുകള്‍ അനവധി ഉണ്ടായേക്കാം..
    എന്നാലും നമ്മള്‍ നടന്നു തുടങ്ങുകയാണ്..

    സ്വാശ്രയ മലമക്കാവിനെ കുറിച്ച്..
    തൃത്താലപ്പെരുമയെ കുറിച്ച് ഇങ്ങിനെ ഒരു കുറിപ്പില്‍ ഒരുപാട് സന്തോഷം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി,
      സ്വപ്നങ്ങളുണ്ടായിരിക്കുക എന്നത് എപ്പോഴും നല്ല കാര്യമാണ്. സ്വാതന്ത്ര്യസമരസേനാനികളെ നയിച്ചിരുന്നത് അവർ കണ്ടിരുന്ന വലിയ സ്വപ്നങ്ങളാണെന്ന് ആനന്ദ് പറയുന്നുണ്ട്.
      പുതിയ കാലത്തിന്റെ ദുരന്തം സ്വപ്നം കാണാനുള്ള കഴിവു നഷ്ടപ്പെട്ടതാണെന്നും

      ഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിദ്യാഭ്യാസം ഇപ്പോഴും നമുക്ക് പ്രധാന വിഷയമല്ല.

കഴിഞ്ഞ രണ്ടാഴ്ചകളായി നമ്മുടെ വിദ്യാഭ്യാസത്തെ കുറിച്ചും നിലവാരത്തകർച്ചയെ കുറിച്ചും ഗംഭീരമായ ചർച്ചകൾ നടക്കുന്നുണ്ട് . ഇപ്പോൾ അവസാനിക്കാറായി . ഇനി അടുത്ത വർഷമായിരിക്കും ഇതുപോലെ കാണുക . വിമർശിക്കുന്നവരെല്ലാം തന്നെ വിദ്യാഭ്യാസരംഗം നന്നായി കാണാൻ ആഗ്രഹിക്കുന്നവരായിരിക്കും . അവർ ആഗ്രഹിക്കുന്ന രീതിയിൽ ഇതിനു മാറ്റം വരുന്നില്ല എന്നാണ് അവരുടെ പരാതി . എന്നാൽ ഇപ്പോൾ ഗുണകരമായ മാറ്റങ്ങളാണ് നടക്കുന്നത് എന്നവകാശപ്പെടുന്നവർക്കുമുണ്ട് പരാതി . ഇത്രയും പോരാ ഇനിയും കുറെ കൂടി മെച്ചപ്പെടാനുണ്ട് എന്നാണ് അവരുടെ ആവശ്യം . മാത്രമല്ല വിദ്യാഭാസരംഗത്തു നടക്കുന്ന ഗുണകരമല്ലാത്ത ചില മാറ്റങ്ങളെ കുറിച്ച് അവർ വ്യാകുലപ്പെടുന്നുമുണ്ട് . ഇതെല്ലാം നല്ലതു തന്നെ . ഇതിനപ്പുറം വിദ്യാഭ്യാസം എന്ന ഒരു വിഷയത്തെ കുറിച്ച് കുറെ കൂടി ഉറക്കെ ചിന്തിക്കണമെന്നു തോന്നുന്നു . ഇവിടെ വിദ്യാഭ്യാസം എന്നതു കൊണ്ടുദ്ദേശിച്ചത് പഠനനിലവാരമോ അദ്ധ്യാപകരുടെ നിലവാരമോ വിദ്യാലയത്തിലെ ഭൗതികസാഹചര്യങ്ങളോ അല്ല . വിദ്യാഭ്യാസം എന്ന ഒരു വിഷയത്തെ കുറിച്ചാണ് . ഗണിതം , ശാസ്ത്രം എന്നൊക്കെ പറയുന്നതു പോലെ ഒരു വിഷയം . ഇത് സർവ്വകലാശാലാ തലത്തിൽ പഠിച്ചവരാ...

വിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്ക്

     പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്കിനെ കുറിച്ച് കുറെ കാലമായി നമ്മൾ ചർച്ച ചെയ്തു തുടങ്ങിയിട്ട്. കൊഴിഞ്ഞു പോക്കിന് പലരും പല കാരണങ്ങളും പലപ്പോഴായി പറയാറുണ്ട്. കുട്ടികൾ അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ പോകുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ഒരു കൂട്ടർ പറയുമ്പോൾ അതല്ല ജനനനിരക്കിലുണ്ടാവുന്ന കുറവാണ് ഇതിനു കാരണം എന്നാണു മറ്റൊരു കൂട്ടർ പറയുന്നത്. ഈ രണ്ടു കാരണങ്ങളിലും സത്യമുണ്ട് എന്നാണ് എനിക്കു തോന്നുന്നത്. ജനന നിരക്കിൽ കുറവുണ്ട് എന്നു പറയുമ്പോൾ എത്ര കുറയുന്നു എന്ന് ആരും പറയുന്നില്ല. ജനന നിരക്കിലുണ്ടാവുന്ന കുറവിന് ആനുപാതികമായിട്ടാണോ സ്ക്കൂൾ പ്രവേശനത്തിലുണ്ടാവുന്ന കുറവ് എന്നറിയണമെങ്കിൽ ഓരോ വർഷവും സ്ക്കൂളിൽ ചേരേണ്ട കുട്ടികളുടെ എണ്ണം എത്രയാണ് എന്ന് അറിയാൻ കഴിയണം. ഓരോ കുട്ടിയും ജനിക്കുമ്പോൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. എന്നിട്ടും ഓരോ പഞ്ചായത്ത് അതിർത്തിയിലും എത്ര കുട്ടികൾ വീതം ഓരോ വർഷവും സ്ക്കൂളിൽ ചേരേണ്ടതുണ്ട് എന്ന് മുൻകൂട്ടി പറയുവാൻ നമുക്കാവുന്നില്ല. മാത്രമല്ല ജനനം രജിസ്റ്റർ ചെയ്യുന്നത് കുട്ടി ജനിച്ച പഞ്ചായത്തിലാണ്. അതായത് പ്രസവം നടന്ന ആശുപത്രി നിൽക്കുന്ന പഞ്ച...

കൊലക്കത്തിക്കിരയാവുന്ന ജനാധിപത്യം

" നാളത്തെ കേരളത്തിലെ " നാളത്തെ കേരളവും ആഗസ്റ്റ് പതിഞ്ചും എന്ന പോസ്റ്റ് വായിച്ചപ്പോൾ എനിക്കും ഒന്നു പോസ്റ്റണം എന്നു തോന്നി. അവിവേകം പൊറുക്കുക!!! 2003 ജൂൺ ലക്കം ആശയസമന്വയത്തിൽ പ്രസിദ്ധീകരിച്ചതാണ് ഈ ലേഖനം. ബ്ലോഗിൽ ഒരിക്കൽ കൂടി.... ****** *****      ജനാധിപത്യത്തെ തികച്ചും രാഷ്ട്രീയമായാണ് ഇത്രയും കാലം കൈകാര്യം ചെയ്തത്. ഒരു സംസ്കാരമായി ജനാധിപത്യത്തെ ഉൾക്കൊള്ളാൻ നമുക്കായിട്ടില്ല. ഫ്യൂഡൽ അവശിഷ്ട സംസ്കാരവും ജനാധിപത്യ ഭരണക്രമവും എന്നതാണ് നാം തുടർന്നു വരുന്ന രീതി. ഇങ്ങനെ പരസ്പരം യോജിക്കാത്തവയുടെ യോജിപ്പിന്റെ സ്വാഭാവിക അന്ത്യമാണ് ഇപ്പോൾ നാം കണ്ടുകൊണ്ടിരിക്കുന്നത്. ഈ പ്രകൃയക്ക് ആക്കം കൂട്ടുന്നതിനായുള്ള ജനാധിപത്യ വിരുദ്ധശക്തികളുടെ- മുതലാളിത്തവും വർഗ്ഗീയശക്തികളും- ബോധപൂർവ്വമായ ഇടപെടൽ അടുത്ത കാലത്തായി ഇന്ത്യയിൽ ശക്തിപ്പെട്ടു തുടങ്ങിയിട്ടുണ്ട്.      രാഷ്ട്രീയ സമരങ്ങളുടെ അരാഷ്ട്രീയവൽക്കരണവും വിശ്വാസ്യത നഷ്ടപ്പെടുത്തലും എല്ലാ പാർട്ടികളും സംഘടനകളും പ്രചരിപ്പിക്കൽ, ഏതു വ്യക്തിയും സ്വന്തം സാമ്പത്തിക ലാഭത്തെ ആസ്പദമാക്കി മാത്രമാണ് പ്രവർത്തിക്കുന്നത് എന്നുള്ള ...