ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ലോകം പട്ടിണിയിലേക്കോ








     ഈ വർഷം ഭക്ഷ്യധാന്യക്കെടുതി രൂക്ഷമാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഫൂഡ് ആന്റ് അഗ്രികൾചർ ഓർഗനൈസേഷൻ മുന്നറിയിപ്പു നൽകുന്നു. ജനുവരി മാസത്തെ അപേക്ഷിച്ച് വളരെ ഉയർന്ന തോതിലുള്ള വിലക്കയറ്റമാണ് ഭക്ഷ്യധാന്യങ്ങൾക്ക് ഉണ്ടായിരിക്കുന്നത് എന്ന്‍ മാര്‍ച് 3 വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ എഫ്.എ.ഒ പറയുന്നു. ജനുവരിയിലെ 231 പോയന്റിൽ നിന്ന് 236 പോയന്റിലേക്ക് ഉയന്നാണ് ഫെബ്രുവരിയിൽ ലോക ഭക്ഷ്യവിലനിലവാരം റെക്കോർഡ് ഭേദിച്ചിരിക്കുന്നത്. ഇത് ഇനിയും ഉയരാനുള്ള സധ്യതയും എഫ്.എ.ഒ ചൂണ്ടിക്കാട്ടുന്നുണ്ട്. എണ്ണവിലയിലുണ്ടായ കുതിച്ചു ചാട്ടവും ഭക്ഷ്യധാന്യ ശേഖരത്തിലുള്ള കുറവുമാണ് ഇതിനുള്ള കാരണമായി അവർ പറയുന്നത്. 


     പാലുല്പന്നങ്ങൾക്ക് കഴിഞ്ഞ മാസം 4 ശതമാനവും ഭക്ഷ്യധാന്യങ്ങൾക്ക് 3.7 ശതമാനവും മാംസത്തിന് 2 ശതമാനവുമാണ് വിലക്കയറ്റം അനുഭവപ്പെട്ടത്. അമേരിക്കയിൽ ചോളം എഥനോൾ ഉല്പാദനത്തിനു വേണ്ടി വൻ‌തോതിൽ ഉപയോഗിക്കുന്നതും ഭക്ഷ്യധാന്യ ക്ഷാമത്തിന് കാരണമായി പറയുന്നു. എണ്ണവിലയിലുണ്ടാവുന്ന വർദ്ധനവ് വളത്തിന്റെ വിലയിലും ഗതാഗതച്ചെലവിലും വർദ്ധനവുണ്ടാക്കുന്നു. ആഫ്രിക്കൻ രാജ്യങ്ങളിലാണ് വിലക്കയറ്റം ഏറ്റവും രൂക്ഷമാവുന്നത്. 


     കാർഷികമേഖലയിലും മറ്റിടങ്ങളിലെ പോലെ ശാസ്ത്രസാങ്കേതിക വിദ്യകൾ വളരെയേറെ പുരോഗതി പ്രാപിച്ചിട്ടും ലോകം ഇന്നും ഭക്ഷ്യധാന്യക്കമ്മി നേരിടുന്നത് എന്തു കൊണ്ട്? 


     എഫ്.എ.ഒയുടെ മുന്നറിയിപ്പ് ഗൌരവത്തിലെടുത്ത് ആവശ്യമായ മുൻ‌കരുതലുകളെടുത്തില്ലെങ്കിൽ ഇന്ത്യയിലെ വിലക്കയറ്റം ഇനിയും രൂക്ഷമാകും. ദശകോടീശ്വരന്മാരുടെ ആസ്തിയോടൊപ്പം ദശകോടികളുടെ പട്ടിണി മരണത്തിനും സാദ്ധ്യതയുണ്ട്. രാഷ്ട്രസുരക്ഷ എന്നാൽ അതിർത്തിസംരക്ഷണം മാത്രമല്ല എന്നും രാഷ്ട്രത്തിനകത്തെ ജനങ്ങളുടെ സുരക്ഷ കൂടിയാണെന്നും നമ്മൾ ഇനിയെങ്കിലും തിരിച്ചറിഞ്ഞേ മതിയാകൂ. ഉല്പാദനം വർദ്ധിപ്പിച്ചതു കൊണ്ടു മാത്രം കാര്യമായില്ല അത് നീതി പൂർവമായി വിതരണം ചെയ്യുക കൂടി വേണം. എന്നാൽ മാത്രമേ ദാരിദ്ര്യത്തെ ഇല്ലായ്മ ചെയ്യാനാകൂ. ഒരിടത്ത് കുമിഞ്ഞു കൂടുന്ന സമ്പത്ത് മറ്റൊരിടത്തു നിന്ന് കോരിയെടുക്കപ്പെടുന്നതാണെന്ന് നാം ഇനിയെങ്കിലും തിരിച്ചറിഞ്ഞേ മതിയാകൂ. ശമ്പള പരിഷ്കരണം നടത്തുമ്പോഴും തൊഴിലുറപ്പു പദ്ധതിയുടെ കൂലി വർദ്ധിപ്പിക്കുമ്പോഴും വിലവർദ്ധനവിനെ പിടിച്ചു നിർത്തുന്നതിനുള്ള പദ്ധതികൾ കൂടി ആവിഷ്കരിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ കൂടിയ വേതനത്തിന്റെ ഗുണം അവർക്കു ലഭിക്കുകയുള്ളു. അല്ലെങ്കിൽ ദശകോടീശ്വരന്മാരുടെ ആസ്തി (ആർത്തി) വർദ്ധിപ്പിക്കുന്നതിനു മാത്രമേ ഈ പരിഷ്കരണങ്ങൾ കൊണ്ടു സാദ്ധ്യമാകൂ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്ക്

     പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്കിനെ കുറിച്ച് കുറെ കാലമായി നമ്മൾ ചർച്ച ചെയ്തു തുടങ്ങിയിട്ട്. കൊഴിഞ്ഞു പോക്കിന് പലരും പല കാരണങ്ങളും പലപ്പോഴായി പറയാറുണ്ട്. കുട്ടികൾ അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ പോകുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ഒരു കൂട്ടർ പറയുമ്പോൾ അതല്ല ജനനനിരക്കിലുണ്ടാവുന്ന കുറവാണ് ഇതിനു കാരണം എന്നാണു മറ്റൊരു കൂട്ടർ പറയുന്നത്. ഈ രണ്ടു കാരണങ്ങളിലും സത്യമുണ്ട് എന്നാണ് എനിക്കു തോന്നുന്നത്. ജനന നിരക്കിൽ കുറവുണ്ട് എന്നു പറയുമ്പോൾ എത്ര കുറയുന്നു എന്ന് ആരും പറയുന്നില്ല. ജനന നിരക്കിലുണ്ടാവുന്ന കുറവിന് ആനുപാതികമായിട്ടാണോ സ്ക്കൂൾ പ്രവേശനത്തിലുണ്ടാവുന്ന കുറവ് എന്നറിയണമെങ്കിൽ ഓരോ വർഷവും സ്ക്കൂളിൽ ചേരേണ്ട കുട്ടികളുടെ എണ്ണം എത്രയാണ് എന്ന് അറിയാൻ കഴിയണം. ഓരോ കുട്ടിയും ജനിക്കുമ്പോൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. എന്നിട്ടും ഓരോ പഞ്ചായത്ത് അതിർത്തിയിലും എത്ര കുട്ടികൾ വീതം ഓരോ വർഷവും സ്ക്കൂളിൽ ചേരേണ്ടതുണ്ട് എന്ന് മുൻകൂട്ടി പറയുവാൻ നമുക്കാവുന്നില്ല. മാത്രമല്ല ജനനം രജിസ്റ്റർ ചെയ്യുന്നത് കുട്ടി ജനിച്ച പഞ്ചായത്തിലാണ്. അതായത് പ്രസവം നടന്ന ആശുപത്രി നിൽക്കുന്ന പഞ്ച...

മുല്ലപ്പെരിയാർ ഡീകമ്മീഷൻ ചെയ്യുക

മുല്ലപ്പെരിയാറിനെ കറിച്ച് ഇപ്പോൾ പറഞ്ഞു കേൾക്കുന്ന വിവരങ്ങൾ ശരിയാണെങ്കിൽ അവിടുത്തെ അവസ്ഥ വളരെ ഭീതിതമാണ്. ഇവിടെ 'ശരിയാണെങ്കിൽ' എന്ന പദം ഞാൻ പ്രയോഗിച്ചത് മനപ്പൂർവ്വമാണ്. ഒരു നിർമ്മിതവസ്തുവിന്റെ ആയുസ്സ് തീരുമാനിക്കുന്നത് ചില മുൻകരുതലുകൾക്കു വേണ്ടി കൂടിയാണ്. ആ വസ്തു, നിശ്ചിതകാലാവധിക്കു ശേഷം നിലനിൽക്കുന്നത് മനുഷ്യനോ പ്രകൃതിക്കോ അപകടം വരുത്തുന്ന ഒന്നാണെങ്കിൽ അത് തുടർന്നും നിലനിൽക്കില്ല എന്ന് ഉറപ്പുവരുത്തേണ്ടത് ഈ മുൻകരുതലുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. ബന്ധപ്പെട്ടവരുടെ പ്രസ്താവനകളിൽ നിന്നും മാധ്യമങ്ങളിലെ റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് ഡാം ഇപ്പോൾ വളരെ അപകടകരമായ അവസ്ഥയിലാണ് എന്നു തന്നെയാണ്. എന്നിട്ടും എന്തിനു വേണ്ടിയാണ് കേരളം പുതിയ അണക്കെട്ടിനു വേണ്ടി വാശി പിടിക്കുന്നത്? പത്തോ പതിനഞ്ചോ വർഷങ്ങൾക്കു ശേഷം മാത്രം പണിതീർന്നേക്കാവുന്ന ഒരു അണക്കെട്ടു വരുന്നതു വരേക്കും ഇപ്പോഴുള്ളത് നിലനിൽക്കുമെന്ന് ഇവർക്കുറപ്പുണ്ടോ? എങ്കിൽ തമിഴ്‌നാട്ടുകാർ പറയുന്നത് അംഗീകരിച്ചു കൊടുക്കുക തന്നെയല്ലേ നമ്മളും ചെയ്യുന്നത്? ഇത്രയും കാലം കൂടി നിലനിൽക്കും എന്ന് ഉറപ്പുള്ള ഒന്നിന്റെ പേരിൽ എന്തിനാണ് ആ...

സ്വാശ്രയമലമക്കാവ് അഥവാ സൈബർസർഗ്ഗാത്മകത

ജൂൺ അഞ്ചാം തിയ്യതി ഡോ.കൃഷ്ണദാസ് പത്തിയിൽ ഫെയ്സ്ബുക്കിൽ ഇട്ട ഒരു പോസ്റ്റിൽ നിന്നാണ് സ്വാശ്രയമലമൽക്കാവ് എന്ന ആശയം മുളപൊട്ടുന്നത്. വളരെ പെട്ടെന്നു തന്നെ അതിന്റെ തുടർപ്രവർത്തനങ്ങൾ തുടങ്ങുകയും വിശദമായ സാമൂഹ്യ-സാമ്പത്തിക സർവ്വേ വരെ കാര്യങ്ങൾ എത്തി നിൽക്കുകയും ചെയ്തിരിക്കുന്നു.  ഒരു സൈബർ ഇടം എന്നു പറഞ്ഞാൽ യഥാർത്ഥത്തിൽ ഒരു പൊതു ഇടം തന്നെയാണ്. ഇതിൽ ചർച്ച ചെയ്യുന്നത് സാമൂഹ്യമായ കാര്യങ്ങൾ ആയിരിക്കുകയും ചെയ്യും. ഇതിന്റെ സ്ഥലപരമായ പരിമിതി (അഥവാ വിശാലത) മൂലം പ്രവർത്യുന്മുഖമായ പദ്ധതികൾ ഏറ്റെടുത്ത് നടത്തുന്നത് പലപ്പോഴും അസാദ്ധ്യമാവുകയും ചെയ്യാറുണ്ട്. കോഴിക്കോട് ഒരാൾക്ക് വീടുവെച്ചുകൊടുത്തതു പോലുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടെങ്കിൽ പോലും. ഇതിനിടയിലാണ് തൃത്താല നിയോജകമണ്ഡത്തിന്റെ പരിധിയിൽ വരുന്നവർ മാത്രമടങ്ങുന്ന ഫെയ്സ്ബുക് കൂട്ടായ്മ-- തൃത്താലപ്പെരുമ -- പുതിയ സാദ്ധ്യത കണ്ടെത്തുന്നത്. നാട്ടിലുള്ളവരും ഇല്ലാത്തവരും അവർക്കു സാധിക്കുന്ന രീതിയിൽ ഇതിൽ ഇടപെടുന്നു--സഹകരിക്കുന്നു എന്ന വാക്ക് ഞാൻ ബോധപൂർവ്വം ഒഴിവാക്കുന്നു. സത്യത്തിൽ ഇത്തരമൊരു ആശയം അത്ര പുതുമയുള്ളതൊന്നുമല്ല. അമ്പലപ്പുഴയില്‍ പങ്കജാക്ഷക്കു...