ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ലോകം പട്ടിണിയിലേക്കോ








     ഈ വർഷം ഭക്ഷ്യധാന്യക്കെടുതി രൂക്ഷമാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഫൂഡ് ആന്റ് അഗ്രികൾചർ ഓർഗനൈസേഷൻ മുന്നറിയിപ്പു നൽകുന്നു. ജനുവരി മാസത്തെ അപേക്ഷിച്ച് വളരെ ഉയർന്ന തോതിലുള്ള വിലക്കയറ്റമാണ് ഭക്ഷ്യധാന്യങ്ങൾക്ക് ഉണ്ടായിരിക്കുന്നത് എന്ന്‍ മാര്‍ച് 3 വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ എഫ്.എ.ഒ പറയുന്നു. ജനുവരിയിലെ 231 പോയന്റിൽ നിന്ന് 236 പോയന്റിലേക്ക് ഉയന്നാണ് ഫെബ്രുവരിയിൽ ലോക ഭക്ഷ്യവിലനിലവാരം റെക്കോർഡ് ഭേദിച്ചിരിക്കുന്നത്. ഇത് ഇനിയും ഉയരാനുള്ള സധ്യതയും എഫ്.എ.ഒ ചൂണ്ടിക്കാട്ടുന്നുണ്ട്. എണ്ണവിലയിലുണ്ടായ കുതിച്ചു ചാട്ടവും ഭക്ഷ്യധാന്യ ശേഖരത്തിലുള്ള കുറവുമാണ് ഇതിനുള്ള കാരണമായി അവർ പറയുന്നത്. 


     പാലുല്പന്നങ്ങൾക്ക് കഴിഞ്ഞ മാസം 4 ശതമാനവും ഭക്ഷ്യധാന്യങ്ങൾക്ക് 3.7 ശതമാനവും മാംസത്തിന് 2 ശതമാനവുമാണ് വിലക്കയറ്റം അനുഭവപ്പെട്ടത്. അമേരിക്കയിൽ ചോളം എഥനോൾ ഉല്പാദനത്തിനു വേണ്ടി വൻ‌തോതിൽ ഉപയോഗിക്കുന്നതും ഭക്ഷ്യധാന്യ ക്ഷാമത്തിന് കാരണമായി പറയുന്നു. എണ്ണവിലയിലുണ്ടാവുന്ന വർദ്ധനവ് വളത്തിന്റെ വിലയിലും ഗതാഗതച്ചെലവിലും വർദ്ധനവുണ്ടാക്കുന്നു. ആഫ്രിക്കൻ രാജ്യങ്ങളിലാണ് വിലക്കയറ്റം ഏറ്റവും രൂക്ഷമാവുന്നത്. 


     കാർഷികമേഖലയിലും മറ്റിടങ്ങളിലെ പോലെ ശാസ്ത്രസാങ്കേതിക വിദ്യകൾ വളരെയേറെ പുരോഗതി പ്രാപിച്ചിട്ടും ലോകം ഇന്നും ഭക്ഷ്യധാന്യക്കമ്മി നേരിടുന്നത് എന്തു കൊണ്ട്? 


     എഫ്.എ.ഒയുടെ മുന്നറിയിപ്പ് ഗൌരവത്തിലെടുത്ത് ആവശ്യമായ മുൻ‌കരുതലുകളെടുത്തില്ലെങ്കിൽ ഇന്ത്യയിലെ വിലക്കയറ്റം ഇനിയും രൂക്ഷമാകും. ദശകോടീശ്വരന്മാരുടെ ആസ്തിയോടൊപ്പം ദശകോടികളുടെ പട്ടിണി മരണത്തിനും സാദ്ധ്യതയുണ്ട്. രാഷ്ട്രസുരക്ഷ എന്നാൽ അതിർത്തിസംരക്ഷണം മാത്രമല്ല എന്നും രാഷ്ട്രത്തിനകത്തെ ജനങ്ങളുടെ സുരക്ഷ കൂടിയാണെന്നും നമ്മൾ ഇനിയെങ്കിലും തിരിച്ചറിഞ്ഞേ മതിയാകൂ. ഉല്പാദനം വർദ്ധിപ്പിച്ചതു കൊണ്ടു മാത്രം കാര്യമായില്ല അത് നീതി പൂർവമായി വിതരണം ചെയ്യുക കൂടി വേണം. എന്നാൽ മാത്രമേ ദാരിദ്ര്യത്തെ ഇല്ലായ്മ ചെയ്യാനാകൂ. ഒരിടത്ത് കുമിഞ്ഞു കൂടുന്ന സമ്പത്ത് മറ്റൊരിടത്തു നിന്ന് കോരിയെടുക്കപ്പെടുന്നതാണെന്ന് നാം ഇനിയെങ്കിലും തിരിച്ചറിഞ്ഞേ മതിയാകൂ. ശമ്പള പരിഷ്കരണം നടത്തുമ്പോഴും തൊഴിലുറപ്പു പദ്ധതിയുടെ കൂലി വർദ്ധിപ്പിക്കുമ്പോഴും വിലവർദ്ധനവിനെ പിടിച്ചു നിർത്തുന്നതിനുള്ള പദ്ധതികൾ കൂടി ആവിഷ്കരിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ കൂടിയ വേതനത്തിന്റെ ഗുണം അവർക്കു ലഭിക്കുകയുള്ളു. അല്ലെങ്കിൽ ദശകോടീശ്വരന്മാരുടെ ആസ്തി (ആർത്തി) വർദ്ധിപ്പിക്കുന്നതിനു മാത്രമേ ഈ പരിഷ്കരണങ്ങൾ കൊണ്ടു സാദ്ധ്യമാകൂ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിദ്യാഭ്യാസം ഇപ്പോഴും നമുക്ക് പ്രധാന വിഷയമല്ല.

കഴിഞ്ഞ രണ്ടാഴ്ചകളായി നമ്മുടെ വിദ്യാഭ്യാസത്തെ കുറിച്ചും നിലവാരത്തകർച്ചയെ കുറിച്ചും ഗംഭീരമായ ചർച്ചകൾ നടക്കുന്നുണ്ട് . ഇപ്പോൾ അവസാനിക്കാറായി . ഇനി അടുത്ത വർഷമായിരിക്കും ഇതുപോലെ കാണുക . വിമർശിക്കുന്നവരെല്ലാം തന്നെ വിദ്യാഭ്യാസരംഗം നന്നായി കാണാൻ ആഗ്രഹിക്കുന്നവരായിരിക്കും . അവർ ആഗ്രഹിക്കുന്ന രീതിയിൽ ഇതിനു മാറ്റം വരുന്നില്ല എന്നാണ് അവരുടെ പരാതി . എന്നാൽ ഇപ്പോൾ ഗുണകരമായ മാറ്റങ്ങളാണ് നടക്കുന്നത് എന്നവകാശപ്പെടുന്നവർക്കുമുണ്ട് പരാതി . ഇത്രയും പോരാ ഇനിയും കുറെ കൂടി മെച്ചപ്പെടാനുണ്ട് എന്നാണ് അവരുടെ ആവശ്യം . മാത്രമല്ല വിദ്യാഭാസരംഗത്തു നടക്കുന്ന ഗുണകരമല്ലാത്ത ചില മാറ്റങ്ങളെ കുറിച്ച് അവർ വ്യാകുലപ്പെടുന്നുമുണ്ട് . ഇതെല്ലാം നല്ലതു തന്നെ . ഇതിനപ്പുറം വിദ്യാഭ്യാസം എന്ന ഒരു വിഷയത്തെ കുറിച്ച് കുറെ കൂടി ഉറക്കെ ചിന്തിക്കണമെന്നു തോന്നുന്നു . ഇവിടെ വിദ്യാഭ്യാസം എന്നതു കൊണ്ടുദ്ദേശിച്ചത് പഠനനിലവാരമോ അദ്ധ്യാപകരുടെ നിലവാരമോ വിദ്യാലയത്തിലെ ഭൗതികസാഹചര്യങ്ങളോ അല്ല . വിദ്യാഭ്യാസം എന്ന ഒരു വിഷയത്തെ കുറിച്ചാണ് . ഗണിതം , ശാസ്ത്രം എന്നൊക്കെ പറയുന്നതു പോലെ ഒരു വിഷയം . ഇത് സർവ്വകലാശാലാ തലത്തിൽ പഠിച്ചവരാ...

വിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്ക്

     പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്കിനെ കുറിച്ച് കുറെ കാലമായി നമ്മൾ ചർച്ച ചെയ്തു തുടങ്ങിയിട്ട്. കൊഴിഞ്ഞു പോക്കിന് പലരും പല കാരണങ്ങളും പലപ്പോഴായി പറയാറുണ്ട്. കുട്ടികൾ അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ പോകുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ഒരു കൂട്ടർ പറയുമ്പോൾ അതല്ല ജനനനിരക്കിലുണ്ടാവുന്ന കുറവാണ് ഇതിനു കാരണം എന്നാണു മറ്റൊരു കൂട്ടർ പറയുന്നത്. ഈ രണ്ടു കാരണങ്ങളിലും സത്യമുണ്ട് എന്നാണ് എനിക്കു തോന്നുന്നത്. ജനന നിരക്കിൽ കുറവുണ്ട് എന്നു പറയുമ്പോൾ എത്ര കുറയുന്നു എന്ന് ആരും പറയുന്നില്ല. ജനന നിരക്കിലുണ്ടാവുന്ന കുറവിന് ആനുപാതികമായിട്ടാണോ സ്ക്കൂൾ പ്രവേശനത്തിലുണ്ടാവുന്ന കുറവ് എന്നറിയണമെങ്കിൽ ഓരോ വർഷവും സ്ക്കൂളിൽ ചേരേണ്ട കുട്ടികളുടെ എണ്ണം എത്രയാണ് എന്ന് അറിയാൻ കഴിയണം. ഓരോ കുട്ടിയും ജനിക്കുമ്പോൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. എന്നിട്ടും ഓരോ പഞ്ചായത്ത് അതിർത്തിയിലും എത്ര കുട്ടികൾ വീതം ഓരോ വർഷവും സ്ക്കൂളിൽ ചേരേണ്ടതുണ്ട് എന്ന് മുൻകൂട്ടി പറയുവാൻ നമുക്കാവുന്നില്ല. മാത്രമല്ല ജനനം രജിസ്റ്റർ ചെയ്യുന്നത് കുട്ടി ജനിച്ച പഞ്ചായത്തിലാണ്. അതായത് പ്രസവം നടന്ന ആശുപത്രി നിൽക്കുന്ന പഞ്ച...

കൊലക്കത്തിക്കിരയാവുന്ന ജനാധിപത്യം

" നാളത്തെ കേരളത്തിലെ " നാളത്തെ കേരളവും ആഗസ്റ്റ് പതിഞ്ചും എന്ന പോസ്റ്റ് വായിച്ചപ്പോൾ എനിക്കും ഒന്നു പോസ്റ്റണം എന്നു തോന്നി. അവിവേകം പൊറുക്കുക!!! 2003 ജൂൺ ലക്കം ആശയസമന്വയത്തിൽ പ്രസിദ്ധീകരിച്ചതാണ് ഈ ലേഖനം. ബ്ലോഗിൽ ഒരിക്കൽ കൂടി.... ****** *****      ജനാധിപത്യത്തെ തികച്ചും രാഷ്ട്രീയമായാണ് ഇത്രയും കാലം കൈകാര്യം ചെയ്തത്. ഒരു സംസ്കാരമായി ജനാധിപത്യത്തെ ഉൾക്കൊള്ളാൻ നമുക്കായിട്ടില്ല. ഫ്യൂഡൽ അവശിഷ്ട സംസ്കാരവും ജനാധിപത്യ ഭരണക്രമവും എന്നതാണ് നാം തുടർന്നു വരുന്ന രീതി. ഇങ്ങനെ പരസ്പരം യോജിക്കാത്തവയുടെ യോജിപ്പിന്റെ സ്വാഭാവിക അന്ത്യമാണ് ഇപ്പോൾ നാം കണ്ടുകൊണ്ടിരിക്കുന്നത്. ഈ പ്രകൃയക്ക് ആക്കം കൂട്ടുന്നതിനായുള്ള ജനാധിപത്യ വിരുദ്ധശക്തികളുടെ- മുതലാളിത്തവും വർഗ്ഗീയശക്തികളും- ബോധപൂർവ്വമായ ഇടപെടൽ അടുത്ത കാലത്തായി ഇന്ത്യയിൽ ശക്തിപ്പെട്ടു തുടങ്ങിയിട്ടുണ്ട്.      രാഷ്ട്രീയ സമരങ്ങളുടെ അരാഷ്ട്രീയവൽക്കരണവും വിശ്വാസ്യത നഷ്ടപ്പെടുത്തലും എല്ലാ പാർട്ടികളും സംഘടനകളും പ്രചരിപ്പിക്കൽ, ഏതു വ്യക്തിയും സ്വന്തം സാമ്പത്തിക ലാഭത്തെ ആസ്പദമാക്കി മാത്രമാണ് പ്രവർത്തിക്കുന്നത് എന്നുള്ള ...