ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മാർച്ച്, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സിന്ധു ജോയി ഉയർത്തുന്ന ചോദ്യങ്ങൾ

     ആദ്യം തലക്കെട്ടിനെ ഒന്നു വിശദീകരിക്കാം. ഇതിലൂടെ ഞാൻ ഉദ്ദേശിക്കുന്നത് സിന്ധു ജോയി പത്രക്കാരോട് ചോദിച്ച ചോദ്യങ്ങളല്ല. സിന്ധു ജോയി പ്രശ്നം എന്റെ മനസ്സിലുയർത്തിയ ചോദ്യങ്ങളാണ്. നിരവധി നാളായി മാർക്സിസ്റ്റുപാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒരാളാണ് സിന്ധു. പുറത്തു പോകുന്നതു വരെയും ഇതിനെ കുറിച്ചുള്ള എന്തെങ്കിലും സൂചനകൾ പുറത്തുവന്നിരുന്നതുമില്ല. തെരഞ്ഞെടുപ്പുഫലം ഇടതുപക്ഷത്തിനനുകൂലമാകുമെന്ന് അവർ കരുതുന്ന വേളയിലാണ് അവർ പുറത്തു പോകുന്നത്. അവർക്കുണ്ടായിരുന്ന ഏകപരാതി അർഹിക്കുന്ന പരിഗണന ലഭിച്ചില്ല എന്നതു മാത്രമായിരുന്നു. ചെന്നു കയറിയത് കോൺഗ്രസ്സിനകത്തേക്കും.      സിന്ധു ജോയി പാർട്ടി തന്നെ പരിഗണിക്കാത്തതു കൊണ്ടാണ് അതിൽ നിന്ന് ഇറങ്ങിപ്പോരേണ്ടി വന്നത് എന്നാണ് പറയുന്നത്. ഇത്രയും ഉയർന്ന പദവിയിലിരുന്നിട്ടു പോലും സ്വന്തം പരിഗണനയാണ് പ്രധാനം എന്ന വിചാരത്തിലേക്ക് എങ്ങനെ അവർ എത്തിപ്പെട്ടു? സ്ഥാനങ്ങളല്ല താൻ ആവശ്യപ്പെട്ടത് എന്നും പ്രവർത്തിക്കാനുള്ള അവസരങ്ങളാണ് എന്നും അവർ വിശദീകരിക്കുന്നുണ്ട്. തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ് ഈ ഇറങ്ങിപ്പോക്കിനു പിന്നിലെന്നു വ്യക്തം. ഇ...

വിയെസ്സും മാറുന്ന കേരളവും

     കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ കേരളം മുഴുവൻ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരുന്നത് വി . എ സ്സിനെ കുറിച്ചായിരുന്നു. തങ്ങൾ ആഗ്രഹിക്കുന്ന വ്യക്തിയുടെ സ്ഥാനാർത്ഥിത്വത്തിനു വേണ്ടി ജനങ്ങൾ തെരുവിലിറങ്ങുന്നതും പ്രകടനം നടത്തുന്നതും കേരളത്തിലാദ്യമായി വി . എ സ്സിന്റെ കാര്യത്തിൽ തന്നെയായിരിക്കും നടന്നിരിക്കുക എന്നു തോന്നുന്നു. അഞ്ചു വർഷങ്ങൾക്കു മുമ്പായിരുന്നു അത്. ജനവികാരം കണക്കിലെടുത്ത് പാർട്ടി അതിന്റെ തീരുമാനം മറ്റിയതും മാർക്സിസ്റ്റു പാർട്ടിയുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും. ഇ.എം.എസ്സിനെ പാർട്ടി സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റാൻ തീരുമാനിച്ചപ്പോഴോ നായനാരെ തെ ര ഞ്ഞെടുപ്പു രംഗത്തു നിന്നു മാറ്റി നിർത്തിയപ്പോഴോ ഉണ്ടാകാത്ത പ്രതിഷേധമാണ് വി.എസ്സിന്റെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. സമൂഹത്തിലുണ്ടായിട്ടുള്ള ഘടനാപരമായ ചില മാറ്റങ്ങൾ ഇതിനു കാരണമായിട്ടുണ്ടോ എന്ന എന്റെ ചില സന്ദേഹങ്ങളാണ് ഇവിടെ പങ്കുവെക്കാൻ പോകുന്നത്.      പിൽക്കാലമുതലാളിത്തത്തിന്റെ പൊതുസ്വഭാവത്തെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ അമേരിക്കൻ മാർക്സിസ്റ്റ് ചിന്തകനായ ഫ്രെഡറിക് ജെയിംസൺ സൂക്ഷ്മതല സാമൂഹ്യപ്രസ്ഥാനങ്ങൾ...

ലോകം പട്ടിണിയിലേക്കോ

     ഈ വർഷം ഭക്ഷ്യധാന്യക്കെടുതി രൂക്ഷമാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഫൂഡ് ആന്റ് അഗ്രികൾചർ ഓർഗനൈസേഷൻ മുന്നറിയിപ്പു നൽകുന്നു. ജനുവരി മാസത്തെ അപേക്ഷിച്ച് വളരെ ഉയർന്ന തോതിലുള്ള വിലക്കയറ്റമാണ് ഭക്ഷ്യധാന്യങ്ങൾക്ക് ഉണ്ടായിരിക്കുന്നത് എന്ന്‍ മാര്‍ച് 3 വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ എഫ്.എ.ഒ പറയുന്നു. ജനുവരിയിലെ 231 പോയന്റിൽ നിന്ന് 236 പോയന്റിലേക്ക് ഉയന്നാണ് ഫെബ്രുവരിയിൽ ലോക ഭക്ഷ്യവിലനിലവാരം റെക്കോർഡ് ഭേദിച്ചിരിക്കുന്നത്. ഇത് ഇനിയും ഉയരാനുള്ള സധ്യതയും എഫ്.എ.ഒ ചൂണ്ടിക്കാട്ടുന്നുണ്ട്. എണ്ണവിലയിലുണ്ടായ കുതിച്ചു ചാട്ടവും ഭക്ഷ്യധാന്യ ശേഖരത്തിലുള്ള കുറവുമാണ് ഇതിനുള്ള കാരണമായി അവർ പറയുന്നത്.       പാലുല്പന്നങ്ങൾക്ക് കഴിഞ്ഞ മാസം 4 ശതമാനവും ഭക്ഷ്യധാന്യങ്ങൾക്ക് 3.7 ശതമാനവും മാംസത്തിന് 2 ശതമാനവുമാണ് വിലക്കയറ്റം അനുഭവപ്പെട്ടത്. അമേരിക്കയിൽ ചോളം എഥനോൾ ഉല്പാദനത്തിനു വേണ്ടി വൻ‌തോതിൽ ഉപയോഗിക്കുന്നതും ഭക്ഷ്യധാന്യ ക്ഷാമത്തിന് കാരണമായി പറയുന്നു. എണ്ണവിലയിലുണ്ടാവുന്ന വർദ്ധനവ് വളത്തിന്റെ വിലയിലും ഗതാഗതച്ചെലവിലും വർദ്ധനവുണ്ടാക്കുന്നു. ആഫ്രിക്കൻ രാജ്യങ്ങളിലാണ് വി...